വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോക രണ്ടാം നമ്പറിനെ തോല്‍പ്പിച്ച് പിവി സിന്ധു മെഡലുറപ്പിച്ചു

By Gokul

കോപന്‍ഹേഗന്‍: മിന്നുന്ന ഫോമില്‍ കളിക്കുന്ന ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി വി സിന്ധു ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമി ഫൈനലില്‍ കടന്നു. ലോക രണ്ടാം നമ്പര്‍ താരമായ ചൈനയുടെ ഷിസിയാങ് വാനിനെ പരാജയപ്പെടുത്തിയാണ് സിന്ധു സെമിഫൈനല്‍ ബര്‍ത്ത് ഉറപ്പാക്കിയത്. സ്‌കോര്‍ (19-21, 21-19, 21-15).

സെമിയില്‍ കടന്നതോടെ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കിലമെഡല്‍ സിന്ധു ഉറപ്പിച്ചു. തുടര്‍ച്ചയായ രണ്ടാം തവണയാണ് സിന്ധു ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്നത്. 2013ല്‍ സിന്ധു വെങ്കലമെഡല്‍ നേടയിരുന്നു. ഇതോടെ തുടര്‍ച്ചയായ രണ്ടു ചാമ്പ്യന്‍ഷിപ്പുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതിയും സിന്ധുവിന് സ്വന്തമായി. കഴിഞ്ഞതവണയും ഷിസിയാങ് വാനിനെ പരാജയപ്പെടുത്തിയാണ് സിന്ധു വെങ്കലം നേടിയത്.

sindhu-pv

ഒരു മണിക്കൂറിലേറെ നീണ്ടുനിന്ന അത്യന്തം വാശിയേറിയ മത്സരത്തിനൊടുവിലാണ് ലോക എട്ടാം നമ്പര്‍ താരമായ സിന്ധു ഷിസിയാങിനെ മുട്ടു കുത്തിച്ചത്. ആദ്യ സെറ്റ് ഇഞ്ചോടിഞ്ചു നടന്ന പോരാട്ടത്തിനൊടുവില്‍ ചൈനീസ് താരം 21-19 എന്ന സ്‌കോറിന് കരസ്ഥമാക്കി. രണ്ടാം സെറ്റില്‍ ഒരവസരത്തില്‍ സിന്ധുവിന് കളി കൈവിട്ടു പോകുമെന്ന് തോന്നിച്ചെങ്കിലും 21-19 ന് സിന്ധുവിനൊപ്പം നിന്നു.

മുന്നാമത്തെയും നിര്‍ണായകവുമായ സെറ്റില്‍ 15-15 എന്ന സ്‌കോറില്‍ ഇരുവരും ഒപ്പത്തിനൊപ്പം നിന്നെങ്കിലും തുടര്‍ച്ചയായ ആറു പോയന്റുകള്‍ നേടി സെറ്റും ഗെയിമും മെഡലും സിന്ധു ഉറപ്പാക്കുകയായിരുന്നു. ചൈനീസ് താരത്തേക്കാള്‍ ശാരീരിക ക്ഷമതയും കളിമികവും പുറത്തെടുത്ത സിന്ധു അനാവശ്യ പിഴവുകള്‍ വരുത്തിയില്ലായിരുന്നെങ്കില്‍ അസായാസം കളി ജയിക്കുമായിരുന്നു.

അതേസമയം, ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന ഒളിമ്പിക് മെഡല്‍താരം സൈന നേവാള്‍ ക്വാര്‍ട്ടറില്‍ ചൈനയുടെ ലോക ഒന്നാം നമ്പര്‍ താരം ലി സുരിയുവിനോട് തോറ്റു പുറത്തായി. സ്‌കോര്‍: 21-15, 21-15.

Story first published: Saturday, August 30, 2014, 8:51 [IST]
Other articles published on Aug 30, 2014
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X